പേജുകള്‍‌

2012 ഓഗസ്റ്റ് 15, ബുധനാഴ്‌ച

അങ്ങനെയിരിക്കെ ഒരു ദിവസം




അവരുടെ ഹൃദയം
നിറഞ്ഞ്‌ തുളുമ്പുന്നു
കണ്ണീര്‌ വീണും
കിനാവ്‌ കണ്ടും
കരിപിടിച്ചും
പുകപറ്റിയും
അവളുടെ ഹൃദയം

സ്‌ത്രീധനത്തിന്റെ തുകയെണ്ണി
പണ്ടങ്ങളുടെ തിളക്കം തട്ടി
കഥ പറഞ്ഞ്‌ മയക്കിയെടുക്കുന്ന
പൂവാലന്മാരുടെ ചിരിയില്‍
സമയം തെറ്റിയെത്തി
മുറ്റത്തു വീഴുന്ന അച്ഛന്റെ നെടുവീര്‍പ്പില്‍
അമ്മയുടെ ദുര്‍ന്നടപ്പ്‌
ആങ്ങളയുടെ വിപ്ലവചിന്തകള്‍
അമ്മായിഅമ്മയുടെ എണ്ണിപ്പെറുക്കലുകള്‍
നാത്തുന്മാരുടെ കുത്തുവാക്കുകള്‍
അങ്ങനെയിരിക്കെ ഒരു ദിവസം....

ഒരു ദിവസം അവളൊരു
കയര്‍ സ്വപ്‌നം കാണുന്നു.
അടുത്ത ദിവസം
വിണ്ടു കീറിയ കിണര്‍
പിന്നെ
അലറിച്ചിരിക്കുന്ന സമുദ്രം
ചിന്തകളെല്ലാം അടിച്ചുതുത്ത്‌
വൃത്തിയാക്കി
കലങ്ങിച്ചുവന്ന കണ്ണുകളുമായി
അന്ന്‌ രാത്രിയും
വളരെ വൈകി
അവളുറങ്ങാന്‍ കിടക്കുന്നു.
അങ്ങിനെ-
അവളുടെ മനസ്സിലും
ഒരു സ്റ്റൗ പൊട്ടിത്തെറിക്കുന്നു,
പിന്നെ, ഹൃദയം
പതച്ച്‌ തൂക്കുന്നു.


                                                       കലാം വെള്ളിമാട്‌ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ