പേജുകള്‍‌

2012 ഓഗസ്റ്റ് 15, ബുധനാഴ്‌ച

നിന്റെ നാഥന്റെ നാമത്തില്‍






പുറത്ത്‌ മുഴുവനും
ഇരുട്ടായിരിക്കുമെന്ന്‌
അവനുറപ്പിച്ചു.
പുറത്തെ ഇരുട്ടിലേക്ക്‌
വെളിച്ചത്തിന്റെ
ഒരു തരിയെങ്കിലും
കണ്ടുകിട്ടുമെന്ന പ്രത്യാശയോടെ
അവന്‍ ഇറങ്ങി നടന്നു.
വന്യമൃഗങ്ങള്‍
അവന്റെ
കാല്‍ക്കീഴിലൂടെ
കടന്നുപോയി.
ഭീതിയുടെയും
ആശങ്കയുടെയും
നിമിഷങ്ങള്‍!
ലോകം മുഴുവന്‍
അവന്‍ നടന്നലഞ്ഞു.
കടല്‍ത്തീരങ്ങളിലും
പര്‍വതങ്ങളിലും ചെന്നു.
അവന്വേഷിച്ച വെളിച്ചം
എവിടെയും ഉണ്ടായിരുന്നില്ല,
പക്ഷേ, ഒരശരീരി കേട്ടു.
കടല്‍ത്തീരകള്‍ എന്തോ
പറയുന്നതുപോലെ.
ഉള്ളിലേക്കു നോക്കുക
നിന്നിലേക്ക്‌ തന്നെ...
അവന്‍ സ്വന്തം മാളത്തില്‍
തിരികെ വന്നു.
തന്റെ തന്നെ ഹൃദയത്തിലേക്ക്‌
കണ്ണോടിച്ചു
അത്ഭുതം!!
ഉലയുന്ന പ്രകാശനാളവുമായി
ഒരു ചെറുവിളക്ക്‌
ഒപ്പം ഒരു വിശുദ്ധഗ്രന്ഥവും
അതില്‍ ഇങ്ങനെ
രേഖപ്പെടുത്തിയിരുന്നു.
''വായിക്കുക, നിന്റെ നാഥന്റെ നാമത്തില്‍...''


                                                        കലാം വെള്ളിമാട്‌ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ