മുന്നിലൂടെ കടന്നുപോകുന്ന
യാത്രാസംഘം
കുറച്ചങ്ങോട്ടു നീങ്ങി
വിളക്കുകാലിന്റെ ചുവട്ടിലെത്തുമ്പോള്‍
എന്നെപ്പറ്റിയും അഭിപ്രായം പറയാന്‍
തുടങ്ങുകയായി.
മുഖത്ത് നോക്കിപ്പറയുന്നവരെ
മൗനത്തിലേയ്‌ക്കും
മറഞ്ഞുനില്‍ക്കുന്നവരെ
മനസ്സിലേക്കും മാറ്റിനിര്‍ത്തി-
ഇരുവരുമറിയാതെ
ഞാനും പുറത്ത് പോകുന്നു.
ആവശ്യങ്ങളെല്ലാം വിറ്റും, വാങ്ങിയും
ഓടിവന്ന് വീണ്ടും കൂട്ടില്‍കയറി
സാധാരണപോലെ ചിരിക്കുന്നു!
എന്നും ഞാനീ കൂട്ടിലാണെന്നപോലെ
എനിക്കൊന്നും അറിയില്ലെന്ന മട്ടില്‍.
കലാം വെള്ളിമാട്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ